2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

സൈലന്‍സര്‍

ഉണങ്ങാതെ കിടക്കുന്ന മഷിപ്പാടുകൾ
ബാക്കി വെക്കുന്നത് പൊലിഞ്ഞു പോയ
സ്വപ്നങ്ങളും പൂത്തുലഞ്ഞ നൊമ്പരങ്ങളും,
കറങ്ങുന്ന ഘടികാരത്തിലെ കാലന്മാരുടെ
മത്സരയോട്ടത്തിൽ ആവിയായ ചോരയുടെ മണവും
എത്തുന്നുണ്ട് മൂക്കിലേക്ക് രൂക്ഷമായിത്തന്നെ.

സുഖ പ്രസവം

അസ്ഥികൾ നുറുക്കിക്കൊണ്ട്
അസ്ഥിത്വമർക്കാർച്ചന ചെയ്യവേ
അല്പാക്ഷികളരുളിച്ചെയ്തു
അവൾക്കു സുഖപ്രസവം.

കിനാപ്പാറ്റ

വിണ്ടു കീറിയ മണ്ണിൽ
എന്നോ പുതഞ്ഞു പോയ
സ്വപ്നങ്ങളത്രേ മഴയിൽ
പറന്നുയരുന്ന മഴപ്പാറ്റകൾ..