2015, ഡിസംബർ 24, വ്യാഴാഴ്‌ച

ഉപ്പുമാങ്ങ

പഴുക്കാനനുവദിക്കാതെ എറിഞ്ഞിടും
ചെങ്കോലാല്‍ ഞെട്ടറ്റു വീഴ്ത്തിടുമല്ലായ്കില്‍
പൊള്ളിക്കുവാനെ ചെന ഇറ്റിറ്റു വീണു
പടരുന്നു കാലുറപ്പിച്ചൊരീ മണ്ണില്‍

സുദീര്‍ഘമാം വക്ര വദനരാണത്രേ മെച്ചം
സുമുഖരം നിമിഷാത്മാക്കളേക്കാളേറെ
ചുറ്റിലും ചുട്ടെടുത്ത മണ്ണിന്‍ തടവറ
ആര്‍ത്തു ചുംബിച്ചിടുമുപ്പിന്‍ പരലുകള്‍
ചോരയും നീരുമൂറ്റി വലിച്ചു കുടിച്ചിടും
ചുരുങ്ങിടും നാം, കലര്‍ന്നിടും അല്ല്ലല്ല
കലര്‍ത്തിടും രണത്തില്‍ വിഷവിപ്ലവ-
ബീജവും, കണ്ണീര്‍ കുറുക്കിയൊരുപ്പുുമല്പം.

നിങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ധീര-
ദേശാഭിമാനികള്‍, അപ്പോഴുമെച്ചിലിലയുടെ
മൂലയ്ക്കിളഭ്യനായ് നില്പ്പുണ്ട് ഊമ്പിവിട്ട
വിപ്ലവത്തിന്റെ മാങ്ങയണ്ടികള്‍

നാടിന്നു തണലാകേണ്ട വിത്തുകള്‍
ഉണ്ണിക്കു മാമ്പഴം നല്‍കേണ്ട മാവുകള്‍
വന്ധ്യരാം വിത്തുകളെന്തിനീ മണ്ണിന്റെ
മാറില്‍ വിതയ്ക്കുന്നതിന്നു നാം...

2015, ഡിസംബർ 11, വെള്ളിയാഴ്‌ച

ലെയ്ത്ത്

"പൊടി"തട്ടി "എണ്ണ"മുക്കി നിന്നെ
മാറോടണക്കാതെ "വാലോ"ടണക്കവേ
നിശ്ചയം ചിന്തിച്ചിരുന്നു ഞാന്‍
എന്നിലേക്കു വീണ്ടും വന്നണഞ്ഞ്
കറങ്ങുന്ന ജീവിതത്തില്‍ നീ
കണിശമാത്രാ കൊത്തിവെച്ചിടും
ആയുസ്സിന്‍ പ്രേമ ദാരുശില്പവും
കണ്ണീരില്‍ കുതിര്‍ന്ന ചായില്യവും.