2015, ജൂലൈ 26, ഞായറാഴ്‌ച

കമിതാക്കള്‍

അവരാണു യഥാര്‍ത്ഥ കമിതാക്കള്‍
നൈമിഷികമായ സാമീപ്യമാണു വിധി
എങ്കിലും മറ്റൊരുത്തനാലൊരിക്കലും
തുറക്കാനാകില്ലതിന്‍ മാനസം
വേഷപ്രച്ഛന്നരായീടാതെ അറുക്കാതെ
മാംസനിബദ്ധമല്ല മന:പൊരുത്തമത്രേ
പ്രണയത്തിന്‍ വികാരമധുവാം ഗീതം
പൂട്ടും താക്കോലും എന്നോടിന്നലെ കിലു
കിലായെന്നു പറയാന്‍ ശ്രമിച്ചതിന്നു
മാത്രമെന്‍ മണ്ടയില്‍ മിന്നലായ് വന്നവ. 

അഭിപ്രായങ്ങളൊന്നുമില്ല: